ഹരിപ്പാട്: രണ്ടുവർഷം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതിയെ ബംഗളൂരുവിൽ നിന്ന് പൊലീസ് കണ്ടെത്തി. കാമുകന്റെ വീട്ടിൽ നിന്ന് ലഭിച്ച ആധാർകാർഡിന്റെ കോപ്പികളാണ് പൊലീസിന് സഹായകമായത്. നേരത്തേ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
അടുത്തിടെ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിൽ തപാലിലെത്തിയ, യുവാവിന്റെ രണ്ട് ആധാർ കാർഡുകൾ വീട്ടിൽ നിന്ന് ലഭിച്ചു.നാട്ടിൽ നിന്ന് മാറിയശേഷം യുവാവ് രണ്ടുതവണ ആധാറിലെ ഫോട്ടാേ മാറ്റിയിരുന്നു. ഇതിന്റെ കോപ്പികൾ തപാലിൽ വീട്ടിൽ എത്തുകയായിരുന്നു. ഇതാണ് വീട്ടുകാർ സൂക്ഷിച്ചുവച്ചിരുന്നത്.
ബംഗളൂരുവിൽ നിന്നാണ് ഫോട്ടോ പുതുക്കിയ ആധാർ കാർഡുകൾ എത്തിയെന്ന് വ്യക്തമായതോടെ മൂന്നു ദിവസംമുമ്പ് പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു. ഫോട്ടോ പുതുക്കാൻ നൽകിയ ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. യുവാവ് ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്നസ് സെന്റെറിലും ജോലിചെയ്യുകയായിരുന്നു. കാർഡുകൾ സൂക്ഷിച്ചുവച്ചുവെങ്കിലും മകൻ എവിടെയുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് യുവാവിന്റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |