ചെന്നൈ: തമിഴ്‌നാട്ടിൽ പൊലീസ് നാൽപ്പതുകാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മർദ്ദനം. സേലം സ്വദേശി മുരുകേശനെ പൊലീസ് ഒരു മണിക്കൂറോളമാണ് മർദ്ദിച്ചത്. സേലം ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം.
ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനുശേഷം സമീപത്തുള്ള പൊലീസിന്‍റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. ഇദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |