ജനീവ: അതി തീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്റെ ജനിതക മാറ്റം വന്ന ഡെൽറ്റ വകഭേദം 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതിൽ 11 രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണെന്നാണ് റിപ്പോർട്ട്.
കൊവിഡ് വൈറസിന്‍റെ ആല്‍ഫാ വകഭേദം 170 രാജ്യങ്ങളിലും ബീറ്റ വകഭേദം 119 രാജ്യങ്ങളിലുമാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം സ്ഥിരീകരിച്ചത് 71 രാജ്യങ്ങളിലാണ്. ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങൾ വിവിധ ലോകരാജ്യങ്ങളിൽ സ്ഥിരീകരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടർന്നാൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. കഴിഞ്ഞയാഴ്ച ലോകത്ത് ഏറ്റവും അധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിവാര കൊവിഡ് എപ്പിഡെമിയോളജിക്കല്‍ റിപ്പോർട്ടിൽ പറയുന്നു. 4,4,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |