കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡി വൈ എഫ് ഐ നേതാവിന്റേത് എന്ന് റിപ്പോർട്ട്. കാറുടമ സജേഷ് ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണെന്നാണ് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. സജേഷ് സജീവ സി പി എം പ്രവർത്തകൻ കൂടിയാണ്.
എന്നാൽ സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ലെന്നും വാങ്ങിയ അന്നുമുതൽ കാർ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്ന് വ്യക്തമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻ സൈബർ സഖാവാണ് അർജുൻ ആയങ്കി.എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി പി എം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |