പുത്തൂർ: വിജനമായ റബർ തോട്ടത്തിലെ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു. ഇയാളുടെ ദേഹത്ത് പൊള്ളലേറ്റപോലെ കണ്ടെത്തിയ പാട് വൈദ്യപരിശോധനത്തിൽ പഴയതാണെന്ന് വ്യക്തമായതോടെയാണ് വിട്ടയച്ചത്.
കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതിൽ ബാബുവാണ് (57, ജബ്ബാർ) മരിച്ചത്. മൂഴിക്കോട് ജവഹർ പാർക്കിന് പിന്നിൽ സഹോദരൻ തേവന്റഴികത്ത് കിഴക്കതിൽ പുഷ്പാംഗദന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുത്തൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകമെന്ന് സംശയിക്കുന്ന തരത്തിൽ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |