ഇന്നലെ പിടിച്ചെടുത്തത് 6 ലിറ്റർ ചാരായവും 460 ലിറ്റർ കോടയും
കോട്ടയം: ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നെങ്കിലും ഇടുക്കി ജില്ലയിലെ വനംമേഖലയിൽ ഇപ്പോഴും ചാരായം വാറ്റ് സുഗമമായി നടക്കുന്നു. ഇവിടെ വാറ്റിയെടുക്കുന്ന ചാരായം ഓട്ടോ റിക്ഷകളിലും ബൈക്കുകലിലുമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. ലിറ്ററിന് 2,000 രൂപയ്ക്ക വിറ്റിരുന്ന ഒരു ലിറ്റർ ചാരായത്തിന് വിദേശമദ്യം ലഭ്യമായതോടെ വില കുറച്ചിട്ടുണ്ട്. 1,500 രൂപയ്ക്കാണ് ഇപ്പോൾ ചാരായം വില്ക്കുന്നത്. അഞ്ചംഗ സംഘമാണ് മാങ്കുളത്ത് ചാരായം വാറ്റുന്നത്.
മാങ്കുളത്ത് ഇന്നലെ പിടിച്ചെടുത്തത് 8 ലിറ്റർ ചാരായവും 460 ലിറ്റർ കോടയുമാണ്. രണ്ട് പേർക്കെതിരെ കേസെടുത്തു. മാങ്കുളം കുവൈറ്റ്സിറ്റി ഓടക്കൽ സുധീഷ് (36), ആനക്കുളം പുതുക്കയിൽ അരുൺ (35) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ദേവികുളം എക്സൈസ് റെയിഞ്ച് പാർട്ടിയും മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ആനക്കുളം റെയിഞ്ച് പാർട്ടിയും സംയുക്തമായി മാങ്കുളം വനമേഖലയിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. കോട നശിപ്പിച്ചു. എക്സൈസ് റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സി. പി. റെനി, സി. ഇ. ഒ മാരായ ജോളി ജോസഫ്, ബി. സെൽവകുമാർ, സി. കെ മനീഷ്മോൻ, ഡ്രൈവർ കെ അഭിലാഷ്, ആനക്കുളം സെക്ഷൻ എസ്. എഫ്. ഒ പി. എസ് മധു, ബി. എഫ്. ഒ മാരായ ബിനു ടി. മാനുവൽ, എസ്. എസ് നിശാന്ത്, അനീഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |