ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി വായ്പയെടുത്ത് രാജ്യംവിട്ട രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി പൂർവി മോദിയുടെ യു.കെ അക്കൗണ്ടിൽനിന്ന് 17 കോടി കേന്ദ്രസർക്കാരിന് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് വെളിപ്പെടുത്തി. നീരവ് മോഡിക്കെതിരായ കേസിൽ മാപ്പുസാക്ഷിയാണ് പൂർവി . യു.കെയിലെ ബാങ്ക് അക്കൗണ്ട് തന്റെ പേരിലാണെങ്കിലും പണം സഹോദരന്റേതാണെന്ന് പൂർവി നേരത്തെ പറഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്ന ധാരണയിലാണ് പൂർവിയെ മാപ്പുസാക്ഷിയാക്കാൻ മുംബയ് കോടതി തീരുമാനിച്ചത്. 2019 മാർച്ചിൽ യു.കെയിൽ അറസ്റ്റിലായ നീരവ് ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |