തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ ഇടത് പക്ഷം വീണ്ടും അധികാരം പിടിച്ചതുമുതൽ ആരംഭിച്ച നഗരസഭ ഭരണസമിതിയും ബിജെപിയും തമ്മിലുളള തർക്കം വീണ്ടും തുടരുന്നു. നഗരസഭാ ഭരണം കുട്ടിക്കളിയാണെന്ന ബിജെപി ആരോപണവും അതിന് മേയർ ആര്യാ രാജേന്ദ്രന്റെ മറുപടിയുമെല്ലാം വിവാദമായതാണ്. ഇപ്പോഴിതാ നഗരസഭയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി വരികയാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കരമന അജിത്ത്.
ലക്ഷങ്ങൾ നൽകി നഗരസഭ വാങ്ങിയ മൊബൈൽ മോർച്ചറികൾ ആറ് മാസത്തോളമായി കാണുന്നില്ലായിരുന്നു. നഗരസഭയ്‌ക്ക് കീഴിലുളള ഓഫീസ് പരിസരങ്ങളിലെല്ലാം നോക്കിയെങ്കിലും കണ്ടെത്തിയില്ല. ഒടുവിൽ തൈക്കാട് ശ്‌മശാനത്തിന് സമീപം ഇടത് സംഘടനാ സ്‌റ്റാഫുകളുടെ ഓഫീസിൽ പിപിഇ കിറ്റുകൾക്കടിയിൽ ഒളിപ്പിച്ചിട്ടിരിക്കുകയാണെന്നാണ് കൗൺസിലർ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം പോസ്‌റ്റ് ചെയ്‌ത് ആരോപിക്കുന്നത്.
കരമന അജിത്തിന്റെ പോസ്‌റ്റ് പൂർണരൂപം ചുവടെ:
ഈ ചിത്രങ്ങളിൽ കാണുന്നത് ഒളിപ്പിച്ചിട്ടിരിക്കുന്ന നഗരസഭ ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മൊബൈൽ മോർച്ചറികളാണ്....
കഴിഞ്ഞ ആറു മാസത്തിലധികമായി ഇവ കാണാനില്ലായിരുന്നു... നഗരസഭാ മെയിൻ ഗാരേജിലും,,കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയില്ല...
ഹെൽത്ത് വിഭാഗത്തിലെ പലരോടും ചോദിച്ചു
കൃത്യമായ ഒരു മറുപടിഇല്ലാ..
പിന്നെ ശ്മശാനത്തിൽ അന്വേഷിച്ചു... അവിടെയും ഇല്ല....
അവസാനം കണ്ടെത്തി... തൈക്കാട് ശ്മശാനത്തിന് സമീപമുള്ള ഇടത് സംഘടനയുടെ സ്റ്റാഫുകളുടെ ആഫീസിൽ പിപിഇ കിറ്റുകളുടെ അടിയിലായി ഒളിപ്പിച്ചിട്ടിരിക്കുന്നു ..
ആറ് മാസത്തിലധികമായി ഇവ പുറം ലോകം കണ്ടിട്ട്...
ഇത് ആർക്കു വേണ്ടി?
ആരേ സഹായിക്കാൻ?
ഈ കോവിഡ് കാലത്ത് ജനങ്ങൾ വലിയ വാടക നൽകി പുറത്ത് നിന്നാണ് ഇപ്പോൾ മൊബൈൽ മോർച്ചറി വാടകയ്ക്ക് എടുക്കുന്നത്...
ഓ ...കഷ്ടം .....
ലക്ഷങ്ങൾ മുടക്കി ഇവ വാങ്ങുന്നതിന്റെ കമ്മീഷന് പുറമേ, ഇതിനെ ഇങ്ങനെ ഇട്ട് തുരുംമ്പെടുപ്പിക്കുംമ്പോൾ മോർച്ചറി യൂണിറ്റുകളുള്ള സഖാക്കളുടെ വക ലെവിയും അവർക്ക് കിട്ടുന്നുണ്ടാകും..
നഗരസഭയുടെ സ്വത്തുക്കൾ ഇങ്ങനെ കുട്ടിക്കളി കളിച്ച് കളയുന്നതിനെ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാൻ കഴിയില്ല...
നശിപ്പിക്കുകയാണ് പൊതുമുതലുകൾ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |