ന്യൂഡൽഹി: ലോക്ജനശക്തി പാർട്ടി (എൽ.ജെ.പി) പാർലമെന്ററി പാർട്ടി ചെയർമാനായി പശുപതി പരസിനെ അംഗീകരിച്ച ലോക്‌സഭാ സ്‌പീക്കറുടെ നടപടിക്കെതിരെ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എൽ.ജെ.പി പ്രതിനിധിയായി പശുപതി പരസിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹർജി.
പശുപതി പരസിനെ എൽ.ജെ.പിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചു. എൽ.ജെ.പിയുടെ ആറു ലോക്‌സഭാംഗങ്ങളിൽ ചിരാഗ് പാസ്വാൻ ഒഴികെയുള്ള അഞ്ച് പേരും പശുപതിപരസ് പക്ഷത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |