തിരുവനന്തപുരം: പേട്ടയിൽ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ രണ്ടു പേർ പൊലീസ് പിടിയിൽ. ആനയറ കുടവൂർ സ്വദേശികളും സഹോദരങ്ങളുമായ ജിത്തു (25), ജിതിൻ(22) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കുടവൂർ സ്വദേശി ആദിത്യനാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ ആദിത്യന്റെ നേതൃത്വത്തിൽ പ്രതികളെ വെട്ടി പരിക്കേൽപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് 6.30തോടെ സുഹൃത്തിനോടൊപ്പം ബൈക്കിന്റെ പുറകിലിരുന്നുവരികയായിരുന്ന ആദിത്യനെ പുളിക്കൽ ജംഗ്ഷനിൽ വച്ച് പ്രതികൾ തടഞ്ഞു നിർത്തി പട്ടിക കഷ്ണം കൊണ്ട് കൈയ്യിൽ അടിച്ചും, കല്ലുകൊണ്ട് തലയ്ക്കടിച്ചും സോഡാ കുപ്പി എടുത്ത് എറിഞ്ഞും ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ആദിത്യന്റെ ഇടതു കൈയ്ക്ക് പൊട്ടലുണ്ടായി. പേട്ട എസ്. എച്ച്.ഒ ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ ബിനുകുമാർ, ജയദേവൻ, രഞ്ജിത്, ശ്യാം, ഷമി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |