പാലക്കാട്: ചെടി കൊണ്ടുപോകുകയായിരുന്ന ലോറിയുടെ രഹസ്യ അറകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 56 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ചാലക്കുടി സ്വദേശി സുനു ആന്റണി(28), വയനാട് സ്വദേശി നിഖിൽ(28) എന്നിവരാണ് അറസ്‌റ്റിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് അങ്കമാലിയിലേക്ക് വരുന്നതിനിടെ വടക്കാഞ്ചേരി സർവീസ് റോഡിൽ വച്ചാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. നാഷണൽ പെർമിറ്റുള്ള ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്നുള്ള ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ,സി സെന്തിൽ കുമാർ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മുസ്‌തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ്.ഷംനാദ്, ആർ. രാജേഷ്, എം.എം അരുൺ കുമാർ, ബസന്ത് കുമാർ,സി.എൻ അഖിൽ, മുഹമ്മദ്‌അലി, എക്‌സൈസ് ഡ്രൈവർ രാജീവ് എന്നിവരുൾപ്പെട്ട എക്‌സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. തുടർ നടപടികൾക്കായി പ്രതികളെയും കഞ്ചാവും ലോറി സഹിതം ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി. കഴിഞ്ഞയാഴ്ച അണക്കപ്പറയിൽ നിന്ന് വ്യാജക്കള്ളും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |