തിരുവനന്തപുരം: സ്‌ത്രീധനം കാരണം സ്‌ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂല്യങ്ങൾ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം. സ്‌ത്രീധനത്തിനെതിരെ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാർട്ടികളുടെ വിഷയമല്ല. സ്‌ത്രീധനത്തിനെതിരെ എല്ലാവരും ഒരുപോലെ കൈ കോർക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. താൻ ഉപവാസത്തിന് തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചു.
സ്ത്രീധനത്തോട് പെൺകുട്ടികൾ നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടെന്നറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തില്‍ നിന്ന് പിന്മാറണം. കോളേജിൽ ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന നിർദ്ദേശവും ഗവർണർ മുന്നോട്ടുവച്ചു. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സഹാനുഭൂതിയാണ് പുരുഷൻമാർക്ക് വേണ്ടത്. വിവാഹിതരാകുന്നതിൽ വരൻമാരുടെ അമ്മമാർ സ്ത്രീധനം തടയണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |