ആലപ്പുഴ: അനിത വധക്കേസിൽ യുവതിയുടെ കാമുകനും കേസിലെ പ്രതിയുമായ പ്രബീഷിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്. അനിതയേയും രജനിയേയും കൂടാതെ ഒരുപാട് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രബീഷ് സ്ത്രീകളെ വലയിലാക്കിയിരുന്നത്.ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം മനസിലായത്. പ്രദേശത്തെ മദ്യപാന സദസുകളിൽ 'ഹീറോ' പരിവേഷമായിരുന്നു ഇയാൾക്ക്. താൻ സ്വർണക്കടത്തുസംഘത്തിലെ അംഗമാണെന്നും, വിദേശത്ത് കള്ളക്കടത്തുസംഘത്തിൽ ജോലിചെയ്തിരുന്നുവെന്നൊക്കെയായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പൊലീസ് ഇതൊന്നും കാര്യമായെടുത്തിട്ടില്ല.
നാട്ടിൽ ഗുണ്ടായായും വിലസി. ഇയാളുടെ കൈവശം എപ്പോഴും എയർഗണ്ണ് ഉണ്ടായിരുന്നു. എതിർക്കുന്നവരെയൊക്കെ തോക്ക് ചൂണ്ടി വിരട്ടി. രജനിയുടെ അമ്മയേയും മറ്റ് ബന്ധുക്കളെയും ഇത്തരത്തിൽ വിരട്ടിയാണ് വരുതിയിലാക്കിയത്.
അനിത വീട്ടിൽ വന്നതിനെപ്പറ്റി ആരോടും പറയരുതെന്ന് പറഞ്ഞും ഇയാൾ രജനിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. അനിതയെ കൊന്ന് ആറ്റിലെറിയാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി ബന്ധുവിന്റെ വള്ളവും നേരത്തെ വാങ്ങിവച്ചിരുന്നു.
രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്പിങ് നടക്കുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ട്. കൂടാതെ കിഴക്കന്‍ വെള്ളത്തിന്റെ വരവുകൂടിയാകുമ്പോള്‍ മൃതദേഹം വേഗം വേമ്പനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്നായിരുന്നു പ്രബീഷും രജനിയും കണക്കുകൂട്ടിയിരുന്നത്. എന്നാൽ വള്ളം മറിഞ്ഞതോടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |