കൊൽക്കത്ത: കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റ പൗരത്വം ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ്. പശ്ചിമബംഗാൾ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി സെൻ എന്നിവരുൾപ്പെട്ട തൃണമൂൽ നേതാക്കളാണ് വിഷയം വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.
നിഷീതിന്റെ പൗരത്വം ചോദ്യം ചെയ്ത് അസാമിലെ കോൺഗ്രസ് എം.പിയും സംസ്ഥാന അദ്ധ്യക്ഷനുമായ റിപുൻ ബോറ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
എന്നാൽ, ഒരാൾക്കെതിരെ സംശയത്തിന്റെ വിരൽ ചൂണ്ടിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും തെളിവുകൾ നൽകണമെന്നും ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ വക്താവ് ശ്രമിക് ഭട്ടാചാര്യ പറഞ്ഞു.
നിഷിത് കേന്ദ്രമന്ത്രിയായി അധികാരമേറ്റതിന് പിറകേ അദ്ദേഹത്തിന് ആശംസയർപ്പിച്ച് ബംഗ്ലാദേശിലെ മതസംഘടനയായ പൂജാർ മേള പോസ്റ്റ് ചെയ്ത എഫ്.ബി പോസ്റ്റാണ് വിവാദമുയരാൻ കാരണം.ഹരിനാഥ്പുരിന്റെ വിജയിയായ പുത്രനെന്നായിരുന്നു പോസ്റ്റിലെ വിശേഷണം.
ബംഗ്ലാദേശിലെ ഹരിനാഥ്പുരിലാണ് നിഷിത് ജനിച്ചതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കംപ്യൂട്ടർ സയൻസ് പഠിക്കുന്നതിനായാണ് പശ്ചിമബംഗാളിൽ എത്തിയതെന്നും പോസ്റ്റിലുണ്ട്.
നിഷിതിന്റെ വ്യക്തിഗത വിവരങ്ങളിൽ പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദിന്‍ഹാതയിൽ ജനിച്ചതായാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |