തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ ഓൺലൈൻ സ്ഥലംമാറ്റത്തിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ പറഞ്ഞു. ഓൺലൈൻ വഴി തയ്യാറാക്കിയ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കാൻ താൻ ഇടപെട്ടിട്ടില്ല. ഉപഭോക്താക്കൾക്ക് നല്ല സേവനം കൊടുക്കുകയാണ് ലക്ഷ്യം. അതിന് ജീവനക്കാർക്ക് സൗകര്യപ്രദമായസ്ഥലത്ത് ജോലി ചെയ്യാൻ അവസരം നൽകും. സ്ഥലംമാറ്റം സുതാര്യമാക്കും.
വെള്ളക്കരം കൂട്ടില്ല. വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ചർച്ച ചെയ്യും. പുതുതായി പബ്ളിക് ടാപ്പുകൾ സ്ഥാപിക്കില്ല. രണ്ട് ലക്ഷം പബ്ളിക് ടാപ്പുകൾ ഇപ്പോഴുണ്ട്. ജലമിഷൻ പദ്ധതി 2024 ൽ പൂർത്തിയാകുമ്പോൾ കുടിവെള്ള പ്രശ്നത്തിന് പൂർണ പരിഹാരമാകും. അരുവിക്കരയിലെ കുപ്പിവെള്ള പദ്ധതി നവീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |