കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്‌സിന്‍റെ പോസ്റ്റുമോർട്ടം പൂർത്തിയായി. തൂങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
രാവിലെ എട്ടുമണിയോടെ ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. പത്ത് മണി കഴിഞ്ഞാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്. പോസ്റ്റുമോർട്ടത്തിനുശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ആലുവയിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിത്സാരേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |