SignIn
Kerala Kaumudi Online
Friday, 26 April 2024 6.56 AM IST

മരം മുറി: സർക്കാർ ഉത്തരവ് നിലവിലെ നിയമങ്ങൾ മറികടക്കുന്നത്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

court

കൊച്ചി:പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത് ഉത്തരവ് എന്നാണ് കോടതി പറഞ്ഞത്. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.

പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും വിമർശിച്ച കോടതി വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും നിരീക്ഷിച്ചു. പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് വിൽപ്പനക്കാരുമായി പ്രതികൾ കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടി പ്രതികൾ എങ്ങനെ സംഘടിപ്പിച്ച് നൽകുമെന്നും കോടതി ചോദിച്ചു.

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH-COURT-ABOUT-GOVERNMENT-ORDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.