തിരുവനന്തപുരം: സർക്കാരിന്റെ മരം മുറി ഉത്തരവ് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് നോട്ടെഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിക്ക് പിന്തുണയുമായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. 1996ൽ നടന്ന പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടി സർവീസിൽ കയറിയ വ്യക്തിയെയാണ് ഇപ്പോൾ സെക്രട്ടേറിയറ്റിനു പുറത്തു നിർത്തിയിരിക്കുന്നതെന്ന് ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു. ഗിരിജാകുമാരിയുടെ അന്നത്തെ പി എസ് സി റാങ്ക് ലിസ്റ്റും ജേക്കബ് തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൻ അഴിമതി മൂടിവെക്കേണ്ടതാണെന്ന ഭരണപരിഷ്കാരം അറിഞ്ഞില്ലെന്ന് സർക്കാരിനെ അദ്ദേഹം വിമർശിക്കുന്നുണ്ട്.
ഈ മാസം തുടക്കത്തിലാണ് അഡീഷണൽ സെക്രട്ടറിയായിരുന്ന ഗിരിജാകുമാരി ഉൾപെടെ മരം മുറി ഉത്തരവ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ എല്ലാം സർക്കാർ വിവിധ വകുപ്പുകളിലേക്ക് സ്ഥലം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |