SignIn
Kerala Kaumudi Online
Saturday, 27 April 2024 5.00 AM IST

കൊവിഡ് മരണങ്ങളുടെ കണക്കുകളിൽ പൊരുത്തകേട്, മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ 7000 പേർ കൂടുതലെന്ന് വിവരാവകാശ രേഖകൾ

covid

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് മാദ്ധ്യമങ്ങൾക്കു നൽകിയ കണക്കുകളും കേരളാ മിഷന്റെ കണക്കുകളും തമ്മിലാണ് വൻ പൊരുത്തകേട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കണക്കുകളേക്കാൾ 7000 കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് അധികം നടന്നിട്ടുണ്ടെെന്നാണ് കേരളാ മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അടിയന്തിര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ച‌ർച്ചയിൽ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനാണ് ഈ പൊരുത്തകേട് നിയമസഭയിൽ ഉന്നയിച്ചത്. മുഖ്യമന്തിയുടെ ഇന്നലെ നടന്ന വാർത്താകുറിപ്പിൽ സംസ്ഥാനത്ത് ഇതു വരെ 16170 കൊവിഡ് മരണങ്ങൾ നടന്നുവെന്നാണ് പറഞ്ഞത്. എന്നാൽ വിവരാവകാശനിയമ പ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ കേരളത്തിൽ ഇതു വരെ 23486 കൊവിഡ് മരണങ്ങൾ നടന്നതായാണ് കേരളാ മിഷൻ മറുപടി നൽകിയത്.

ഇക്കാര്യം ശരിവയ്ക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കില്‍പ്പെടാത്ത 7316 മരണങ്ങള്‍ സംസ്ഥാനത്ത് കൊവിഡ് കാരണം സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്. 2020 ജനുവരി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളുടെ കണക്കാണിത്. ഇതിനുമുമ്പ് കേന്ദ്ര സര്‍ക്കാരും ഐ സി എം ആറും കേരളത്തിലെ കൊവിഡ് മരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19, COVIDDEATH, PINARAYI VIJAYAN, KERALA COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.