ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് വാക്സിൻ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് നിവേദനം നൽകി.
വാക്സിൻ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് വാക്സിനേഷൻ നിലയ്ക്കുന്ന സ്ഥിതിയാണെന്നും കൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ കുത്തിവയ്പ് മുടങ്ങുന്നത് വലിയ വെല്ലുവിളിയാകുമെന്നും എം.പി ചൂണ്ടിക്കാട്ടി.
വാക്സിൻ ലഭിക്കാത്തത് മൂലം രണ്ടാം ഡോസ് എടുക്കേണ്ടവരും വിദേശത്ത് പോകേണ്ടവരും ആശങ്കയിലാണ്.
വിദേശ യാത്രയ്ക്കായി കൊവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള ബുദ്ധിമുട്ടും എം.പി ചൂണ്ടിക്കാട്ടി. നിർദ്ദിഷ്ട കാലാവധിക്ക് മുമ്പ് രണ്ടാം ഡോസ് എടുക്കുന്നവർക്ക് പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇവർക്ക് സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരമില്ല. ആവശ്യമായ നടപടി ഉടൻ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |