SignIn
Kerala Kaumudi Online
Friday, 26 April 2024 7.01 AM IST

ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കണം; കൊവിഡ് പ്രതിസന്ധി നേരിടാൻ ബാങ്കുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

rupee

തിരുവനന്തപുരം:കൊവിഡ് മഹാമാരി മൂലമുള‌ള പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡും അതിനു മുമ്പുണ്ടായ പ്രകൃതി ദുരന്തങ്ങളാലും ബുദ്ധിമുട്ടുന്നവർക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് നിർദ്ദേശിച്ചു.

കൊവിഡ് സംസ്ഥാനത്തെ അസംഘടിത മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ മേയ് മാസത്തിൽ പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31 ന് എൻ.പി.എ അല്ലാത്ത അക്കൗണ്ടുകൾക്കും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണം.

സംസ്ഥാനത്തെ 37 ലക്ഷം കർഷകർ പി.എം. കിസാൻ പരിപാടിയിൽ അംഗങ്ങളാണ്. എല്ലാത്തരം കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണം.

വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ സഹായം നൽകണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക ഉൽപ്പാദന സംഘടനകൾ കൃഷി വകുപ്പ് രൂപീകരിക്കുന്നുണ്ട് ഇവയ്ക്കും ഉദാരമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം മേഖല,കശുവണ്ടി വ്യവസായം എന്നിവയ്‌ക്കും കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകുന്ന വായ്പകളുടെ കാര്യത്തിലും ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി

ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CMO, BANKERS, BANK, KUDUMBASRI, FARMERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.