ഇന്ത്യയിൽ 25 ശതമാനവും ആഗോളതലത്തിൽ 60 ശതമാനവും വളർച്ച
കൊച്ചി: ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ ആഗോളതലത്തിൽ സ്വർണാഭരണ ഡിമാൻഡ് 60 ശതമാനവും ഇന്ത്യയിൽ 25 ശതമാനവും ഉയർന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. കൊവിഡ് താണ്ഡവമാടിയ 2020ലെ സമാനപാദത്തിൽ ആഗോള ഡിമാൻഡ് 244.5 ടണ്ണായിരുന്നു; ഇത്തവണയത് 390.7 ടണ്ണിലെത്തി. ഇന്ത്യയിലെ ആവശ്യകത 44 ടണ്ണിൽ നിന്നുയർന്ന് 55.1 ടണ്ണായി.
അതേസമയം, കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് ഡിമാൻഡ് ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. 2020 ജനുവരി-ജൂണിൽ ഡിമാൻഡ് 873.7 ടണ്ണാണ്. 2015-19ലെ ശരാശരിയേക്കാൾ 17 ശതമാനം കുറവാണിത്.
10%
2020 ജനുവരി-ജൂണിൽ മൊത്തം സ്വർണ ഡിമാൻഡ് ആഗോളതലത്തിൽ 10 ശതമാനം കുറഞ്ഞ് 1833 ടണ്ണിലെത്തി.
19.2%
ഇന്ത്യയിലെ മൊത്തം സ്വർണ ഡിമാൻഡ് ഏപ്രിൽ-ജൂണിൽ 19.2 ശതമാനം മെച്ചപ്പെട്ട് 76.1 ടണ്ണായി.
₹32,810 കോടി
കഴിഞ്ഞപാദത്തിൽ ഇന്ത്യയിലെ സ്വർണഡിമാൻഡ് മൂല്യം 26,600 കോടി രൂപയിൽ നിന്ന് 23 ശതമാനം ഉയർന്ന് 32,810 കോടി രൂപയിലെത്തി.
₹23,750 കോടി
ഇന്ത്യയിലെ ആഭരണ ഡിമാൻഡ് മൂല്യത്തിലെ വളർച്ച 29 ശതമാനം. 18,350 കോടി രൂപയിൽ നിന്ന് 23,750 കോടി രൂപയിലേക്കാണ് വളർച്ച.
6%
സ്വർണനിക്ഷേപത്തിലെ വളർച്ച ആറു ശതമാനം. അളവ് 21 ടൺ, മൂല്യം 10 ശതമാനം ഉയർന്ന് 9,060 കോടി രൂപ.
കേന്ദ്ര ബാങ്കിന്റെ പൊന്ന്
(2021 ജനുവരി-ജൂണിൽ ഏറ്റവുവധികം സ്വർണം വാങ്ങിക്കൂട്ടിയ അഞ്ച് കേന്ദ്ര ബാങ്കുകൾ - അളവ് ടണ്ണിൽ)
1. തായ്‌ലൻഡ് : 90.2
2. ഹംഗറി : 60
3. ബ്രസീൽ : 53.7
4. ഇന്ത്യ : 29
5. ഉസ്‌ബെക്കിസ്ഥാൻ : 25.5
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |