അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന നിർദേശം ആൾക്കൂട്ടത്തിന് ഇടയാക്കുന്നു. ഒ.പിയിൽ ഉൾപ്പെടെ രോഗികളും കുട്ടിരിപ്പുകാരും ആന്റിജൻ പരിശോധന നടത്തണമെന്നാണ് നിർദേശം.
ഇതോടെ പരിശോധനാ കേന്ദ്രം കൊവിഡ് പടർത്തുമോയെന്ന ആശങ്കയാണ് ഉയർത്തുന്നത്. ചില വിഭാഗം ഒ.പി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ ദിവസങ്ങളിൽ ഒരേ സമയം നൂറുകണക്കിന് പേരാണ് ചികിത്സ തേടുന്നത്. ഈ സമയം ആന്റിജൻ പരിശോധനയ്ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പരിശോധനാ ഫലം ലഭിക്കുമ്പോഴേക്കും ഒ.പി സമയം കഴിയുന്നതായും പരാതിയുണ്ട്. ഇതു മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒ.പിയിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയം കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |