കൊട്ടിയം: മൂന്നുദിവസം മാത്രം പരിചയമുള്ള സുഹൃത്ത് അറുപതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. ഉമയനല്ലൂരിൽ ഒറ്റി വീട്ടിൽ താമസിക്കുന്ന കെബീർക്കുട്ടിയുടെ പണമാണ് നഷ്ടമായത്. പിടിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. കെബീർക്കുട്ടി സുഹുത്തുമൊത്താണ് എ.ടി.എമ്മിൽ പണം എടുക്കാൻ കയറിയത്. ഈ സമയം പിൻനമ്പർ മനസിലാക്കിയ സുഹൃത്ത് അടുത്ത ദിവസം കെബീർ കുട്ടിയെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തി എ.ടി.എം കാർഡ് കവർന്ന് സ്ഥലം വിടുകയായിരുന്നു. തുടർന്ന് നാല് സ്ഥലത്തുള്ള എ.ടി.എം കൗണ്ടറുകളിൽ നിന്നായി അറുപതിനായിരം രൂപ പിൻവലിച്ചതായി കൊട്ടിയം പൊലീസ് കണ്ടെത്തി. ഇദ്ദേഹം സമാനമായ മറ്റ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന്പൊലീസ് സംശയിക്കുന്നു. കെബീർക്കുട്ടി പോത്തു കച്ചവടത്തിനായി സ്വരൂപിച്ച എഴുപത്തി അയ്യായിരം രൂപയിൽ നിന്നാണ് മോഷ്ടാവ് അറുപതിനായിരം രൂപ കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |