ആലപ്പുഴ: ജില്ലയിലെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച അഞ്ചംഗ പഠനസംഘം ഇന്നലെ ജില്ലയിലെത്തി. ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജീത്ത് സിംഗിന്റെ നേതൃത്വത്തിൽ എൻ.സി.ഡി.സി അഡ്വൈസർ ഡോ. എസ്.കെ. ജെയിൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രണയ് വർമ്മ, പൊതുജനാരാഗ്യ വിദഗ്ദ്ധ ഡോ. രുചി ജെയ്ൻ, സംസ്ഥാന ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. ബിനോയ്.എസ്. ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ഡോ. ടി.കെ. സുമ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനു വർഗീസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ.സി. എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉച്ചയോടെ സംഘം കൊല്ലത്തേക്ക് മടങ്ങി.
നിർദ്ദേശങ്ങൾ
1. കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം ശക്തമാക്കണം
2. ടി.പി.ആർ നിരക്ക് കുറയ്ക്കുക
3. ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ഉറപ്പാക്കുക
4. ആരോഗ്യ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് വാർഡ് തലത്തിൽ പഠനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |