തിരുവനന്തപുരം: ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി സന്തോഷ് അടക്കം 23 മികച്ച ജീവനക്കാർക്ക് സദ്സേവന രേഖ (ഗുഡ് സർവീസ് എൻട്രി) നൽകി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പടിയിറങ്ങി. സിംഗ് ഒടുവിൽ ഒപ്പുവച്ച ഫയലായിരുന്നു ഇത്. ഏറ്റവും സീനിയർ ഡി.ജി.പിയായ സിംഗ് 36 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.
കണ്ണൂർ സെൻട്രൽ ജയിലിലെ സി.എൻ.ജി ഔട്ട്‌ലെറ്ര് ഉദ്ഘാടനമായിരുന്നു അവസാനത്തെ ഔദ്യോഗിക പരിപാടി. ഓൺലൈനിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ, ഋഷിരാജിന്റെ സേവനങ്ങൾ എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളടക്കം വിശദീകരിച്ച മുഖ്യമന്ത്രി കൊവിഡായതിനാൽ ആഘോഷം ഒഴിവാക്കിയതാണെന്നും വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ എല്ലാവരോടും നന്ദിപറഞ്ഞ്, യാത്രപറഞ്ഞ് ജയിൽ ആസ്ഥാനത്തു നിന്ന് നിന്നിറങ്ങി. തലസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ജയിൽ ഗാർഡുമാർ ഗാർഡ് ഒഫ് ഓണർ നൽകി. രാജസ്ഥാൻ സ്വദേശിയായ സിംഗ് കേരളം വിടില്ല. തലസ്ഥാനത്ത് വാടകവീടെടുത്ത് താമസം മാറ്റി.
ജയിൽ മേധാവിയുടെ ചുമതല സന്തോഷിന്
ഋഷിരാജ് സിംഗ് വിരമിച്ചതോടെ, ജയിൽ മേധാവിയുടെ ചുമതല ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി എസ്.സന്തോഷിന് നൽകി. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |