മാവേലിക്കര: കണ്ടിയൂരിൽ വാടകയ്ക്ക് താമസിച്ചുവന്ന മദ്ധ്യവയസ്‌കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഇവരുടെ മാതാവ് രാജമ്മയെ അവശനിലയിൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന കൊറ്റാർകാവ് പ്ലാക്കൂട്ടിൽ ലതയെയാണ് (63) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ കാണപ്പെട്ട രാജമ്മയെ (85) മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജമ്മ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ശേഷം ശനിയാഴ്ചയാണ് കണ്ടിയൂരിലെ വാടക വീട്ടിൽ തിരികെയെത്തിയത്. ഇന്നലെ ഇവർ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് കെട്ടിട ഉടമ വാർഡ് മെമ്പറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ ഗോപനും മാവേലിക്കര പൊലീസും സ്ഥലത്തെ വാതിൽ ചവുട്ടിതുറന്ന് അകത്ത് കയറിയപ്പോഴാണ് ജനലഴിയിൽ തൂങ്ങിയ നിലയിൽ ലതയെയും അവശനിലയിൽ തറയിൽ കിടക്കുകയായിരുന്ന രാജമ്മയെയും കണ്ടെത്തിയത്. ലത അവിവാഹിതയാണെന്നും മാനസികാസ്വാസ്യത്തിന് ചികിത്സയിലായിരുന്നതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |