SignIn
Kerala Kaumudi Online
Saturday, 27 April 2024 3.21 AM IST

മദ്യം അകത്തുചെന്നാൽ പൊലീസിനെ പോലും അനീഷ് വകവയ്ക്കില്ലായിരുന്നു, വീട്ടുകാർ പലതവണ വിലക്കിയിട്ടും കേൾക്കാതെ ഗുണ്ടാസംഘത്തിന്റെ കത്തിക്കിരയായി

kakka-aneesh

തിരുവനന്തപുരം: കഴിഞ്ഞമാസം 17ന് ജയിൽമോചിതനായ ശേഷം വീണ്ടും മോഷണം തുടങ്ങിയ അനീഷിനെതിരെ നരുവാമൂട്,​ നേമം,​ മാരായമുട്ടം,​ മലയിൻകീഴ്,​ നെയ്യാറ്റിൻകര തുടങ്ങിയ സ്റ്റേഷനുകളിൽ 26ഓളം കേസുകൾ നിലവിലുണ്ട്. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാർ പലതവണ വിലക്കിയെങ്കിലും അനീഷ് കേട്ടില്ല. താൻ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് സി.ഐ.ടി.യു തൊഴിലാളിയായ പിതാവിനോട് അനീഷ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

ഇനിയും നല്ല ജീവിതം തുടങ്ങാമെന്ന് പിതാവിന്റെ വാക്കുകളും അവഗണിച്ചു. ഒടുവിൽ രണ്ടുദിവസം മുമ്പ് കുളങ്ങരക്കോണത്ത് വീട്ടമ്മയുടെ രണ്ട് പവൻ മാല മോഷ്ടിച്ചാണ് അനീഷ് ഒളിവിൽ പോയത്. മാരായമുട്ടം ജോസ് കൊലക്കേസിൽ ഒന്നാം പ്രതിയായതോടെ കാപ്പ ചുമത്തി. തുടർന്ന് വർക്കല ജയിലിൽ കഴിയവെ കൊവിഡ് പോസ്റ്റീവായി പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. ക്വാറന്റൈനിൽ കഴിയവെ വെന്റിലേറ്റർ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. മദ്യലഹരിയിൽ പൊലീസിനെപോലും വകവയ്ക്കാതെ അക്രമം നടത്തിയ അനീഷ് ക്വട്ടേഷൻ സംഘങ്ങളുടെ അടിപിടിക്കേസിലെ മുഖ്യകണ്ണിയാണ്. എട്ടുവർഷം മുമ്പ് മദ്യലഹരിയിൽ സ്‌കൂൾ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലും നരുവാമൂട്,​ നേമം പൊലീസ് കേസെടുത്തിരുന്നു.


ദേഹത്താകമാനം വെട്ടിപ്പരിക്കേല്പിച്ച് അനീഷ് മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനുശേഷമാണ് ഗുണ്ടാസംഘം മടങ്ങിയതെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്‌ക്വാഡ്,​ വിരലടയാള വിദഗ്ദ്ധ സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് നരുവാമൂട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ANEESH MURDER, NEYYATTINKARA, MARAYAMUTTOM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.