കുന്നംകുളം: വാഹന പരിശോധനയ്ക്കിടെ കുന്നംകുളത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ചാവക്കാട് വളവീട്ടിൽ രഞ്ജിത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി.എസ് സിനോജിന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പൊലീസുകാരായ വൈശാഖും വിനോദും ചേർന്ന് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
പരിശോധനയ്ക്കിടെ കാറിൽ എത്തിയ രണ്ട് യുവാക്കളെ സംശയം തോന്നിയ പൊലീസ് തടഞ്ഞു നിറുത്തുകയായിരുന്നു. തുടർന്ന് വാഹനം പരിശോധിക്കുന്നതിനിടയിൽ പ്രതികൾ ഓടി രക്ഷപ്പെട്ടു. വാഹനത്തിനുള്ളിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പൊലീസ് കണ്ടെത്തി.
വിശദമായ പരിശോധനയിൽ രഞ്ജിത്തിന്റെ ചാവക്കാടുള്ള വീട്ടിൽ നിന്നും 270 എം.എൽ ഹാഷിഷ് ഓയിൽ കൂടി പൊലീസ് പിടിച്ചെടുത്തു. ഓടിപ്പോയ പ്രതികളെ പിടികൂടുന്നതിനായി കുന്നംകുളം സി.ഐ സൂരജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
പ്രതിയുടെ വീട്ടിൽ സി.ഐ സൂരജ്, എസ്.ഐമാരായ ആനന്ദ്, ഹേമലത, ഗോപിനാഥൻ, എ.എസ്.ഐ സതീഷ്കുമാർ, സിവിൽ പൊലീസ് ഓഫീസർ അനൂപ്, വൈശാഖ്, മെൽവിൻ, വിനോദ്, സജീവൻ, ഗഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |