ബംഗളൂരു:തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നുമുതൽ കേരളം സൗകര്യമൊരുക്കും. തലപ്പാടിയിൽ കർണാടക ഏർപ്പെടുത്തിയിരുന്ന കൊവിഡ് പരിശോധന യൂണിറ്റ് ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് കേരളം പരിശോധന കേന്ദ്രം ആരംഭിക്കാൻ തീരുമാനമെടുത്തതെന്ന് കാസർകോട് കളക്ടർ അറിയിച്ചു.
സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ ടി പി സി ആർ മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് തലപ്പാടിയിൽ ഏർപ്പെടുത്തുന്നത്. വാളയാറിൽ മറ്റന്നാൾ മുതലായിരിക്കും കർശന പരിശോധന. ഇന്ന് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശരീര താപനില നോക്കി കടത്തിവിടുന്നുണ്ട്. വ്യാഴാഴ്ച മുതൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയയ്ക്കും.
ഇടുക്കി അതിർത്തിയിലും തമിഴ്‌നാട് പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും, ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും കടത്തിവിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |