തിരുവനന്തപുരം: കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച റോഡുകൾ യാഥാർത്ഥ്യമാക്കാൻ ഉദ്യോഗസ്ഥർ തടസം നിൽക്കുന്നുവെന്ന പരാതിയുമായി ഗണേശ് കുമാർ എംഎൽഎ. നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോടായിരുന്നു എംഎൽഎ പരാതി പറഞ്ഞത്.
ഗണേശ് കുമാറിന്റെ വാക്കുകൾ-
'ബഹുമാന്യനായ മുൻ ധനകാര്യമന്ത്രി തോമസ് ഐസക് ആറു റോഡുകളാണ് കിഫ്ബി പദ്ധതിയിൽ ഞങ്ങൾക്ക് അനുവദിച്ചത്. കിട്ടിയദിവസം ഞാൻ ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി. ജനങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു നമുക്ക് റോഡ് കിട്ടിയെന്ന്. എന്നാൽ ഇന്ന് ഞാൻ അതോർത്ത് വളരെയധികം ദുഖിക്കുകയാണ്. വളരെയധികം വേദന അനുഭവിക്കുകയാണ്. ജനങ്ങളുടെ മുന്നിൽ ഞാൻ ഇന്നൊരു ചോദ്യചിഹ്നമാണ്.
അതി വിദഗ്‌ദ്ധന്മാരുടെ ബാഹുല്യമാണ് കിഫ്ബി റോഡുകൾ തടസപ്പെടുത്തുന്നത്. കേരളത്തിന്റെ ചീഫ് എഞ്ചിനീയറെയും പഠിപ്പിക്കുന്നത് ബിടെക്ക് പാസായി കഴിഞ്ഞ ആഴ്‌ച കേരളത്തിലെ ഒരു സ്വാകാര്യ കോളേജിൽ നിന്ന് കാശുകൊടുത്ത് പഠിച്ചിറങ്ങിയ പയ്യനാണ്. അതു ശരിയല്ല, സത്യം എവിടെയും പറയാൻ എനിക്ക് മടിയില്ല. അതിൽ മന്ത്രി ഇടപെടണം. അതിനെ കുറിച്ച് കുറേയധികം സംസാരിക്കാനുണ്ട്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |