കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തുന്ന കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ പിടിയിൽ. കാലടി പഞ്ചായത്തിലായിരുന്നു സംഭവം. രതീഷ് ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.
സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈൽ ഫോൺ വച്ച് വീഡിയോ പകർത്താനായിരുന്നു ഇയാളുടെ ശ്രമം.
ആദ്യം ഒരു പെൺകുട്ടിയെക്കൊണ്ട് കാറ്റടിപ്പിച്ചു. തുടർന്ന കാറ്റ് അഴിച്ചു വിട്ടശേഷം വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട്. സംശയം തോന്നിയ പെൺകുട്ടി ഫോൺ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ക്യാമറ ഓൺ ചെയ്തു വച്ചത് മനസിലായത്. ഉടൻ ആ ഫോണുമായി മതിൽ ചാടിക്കടന്ന് പിതാവിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ഫോൺ പരിശോധിച്ച ശേഷം പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്.
പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനുമുൻപും സമാന രീതിയിൽ ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതൽ ചിത്രങ്ങളും വിദ്യാർത്ഥിനികളുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |