ആലപ്പുഴ: ജില്ലാപഞ്ചായത്ത് മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലേയ്ക്ക് ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫൈബർ റീ ഇൻഫോഴ്‌സ്ഡ് കട്ടമരം/ചെറിയ തടി വള്ളം (യൂണിറ്റ് ഒന്നിന് പരമാവധി 10,000 രൂപ) -അപേക്ഷൻ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളിയും സ്വന്തമായി മത്സ്യബന്ധന ഉപാധികൾ ഇല്ലാത്തയാളുമായിരിക്കണം. വർഷത്തിൽ ഒരിക്കലേ ആനുകൂല്യം ലഭിക്കൂ. എസ്.സി, എസ്.ടി വിഭാഗത്തിന് മുൻഗണന. അപേക്ഷകൻ ടെണ്ടർ പ്രകാരമുള്ള ഗുണഭോക്തൃ വഹിതം അടയ്ക്കണം (പരമാവധി 10,000 രൂപ). വിലയുടെ 75 ശതമാനം സബ്‌സിഡി ലഭിക്കും.
പരമ്പരാഗത ചെറിയ തടി വള്ളത്തിനും കട്ടമരത്തിനും ഗിൽനെറ്റ് നൽകൽ (യൂണിറ്റ് ഒന്നിന് 20,000 രൂപ)- അപേക്ഷകൻ മത്സ്യത്തൊഴിലാളിയും രജിസ്ട്രേഷനും ലൈസൻസുമുള്ള (റിയൽ ക്രാഫ്ട്) പരമ്പരാഗത വള്ളത്തിന്റെയോ കട്ടമരത്തിന്റെയോ ഉടമസ്ഥനായിരിക്കണം. നാല് വർഷത്തിൽ ഒരിക്കലേ ആനുകൂല്യം ലഭിക്കൂ. യൂണിറ്റ് വിലയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകൻ 50 ശതമാനം (10000 രൂപ) ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം.
10 മീറ്റർ ഒ.എ.എൽ അധികരിക്കാത്ത എഫ്.ആർ.പി / മറൈൻ പ്ലൈവുഡ് വള്ളങ്ങളിലെ പഴയ കേടായ വല മാറ്റി നൽകൽ പദ്ധതി (യൂണിറ്റ് ഒന്നിന് 50,000 രൂപ) - അപേക്ഷകൻ മത്സ്യത്തൊഴിലാളിയും രജിസ്ട്രേഷനും ലൈസൻസുമുള്ള (റിയൽ ക്രാഫ്ട്) പരമ്പരാഗത വള്ളത്തിന്റെയോ കട്ടമരത്തിന്റെയോ ഉടമസ്ഥനായിരിക്കണം. നാല് വർഷത്തിൽ ഒരിക്കലേ ആനുകൂല്യം ലഭിക്കൂ. യൂണിറ്റ് വിലയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകൻ 50 ശതമാനം തുക ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. (25,000 രൂപ)
നിശ്ചിത ഫാറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ തീരദേശ മത്സ്യഭവനുകളിൽ നൽകണം. അപേക്ഷയോടൊപ്പം പാസ് ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, നിശ്ചിത കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. അവസാന തീയതി 16.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |