ഇസ്താംബൂൾ : തുർക്കിയിൽ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടർന്നു പിടിച്ചതിനു പിന്നാലെ തെക്കു പടിഞ്ഞാറൻ തുർക്കിയിലെ കൽക്കരി വൈദ്യുത നിലയവും സമീപ പ്രദേശങ്ങളിലുള്ള ജനങ്ങളേയും ഒഴിപ്പിച്ചു. മുഗ്ലയിലെ ഏജിയൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന, 35 വർഷത്തോളം പഴക്കമുള്ള കെമെർകോയ് പ്ലാന്റിലേക്ക് തീ പടർന്നതോടെ ഇതിന് സമീപമുള്ള നഗരത്തിലെ ജനങ്ങളെ കടൽമാർഗം പ്രദേശത്ത് നിന്ന് മാറ്റിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
നിലയത്തിലെ സ്‌ഫോടക ശേഷിയുള്ള മുഴുവൻ വസ്തുക്കളും പൂർണമായും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. എന്നാൽ വൈദ്യുത നിലയത്തിന് അകത്തുള്ള ടൺകണക്കിന് കൽക്കരിയിലേക്ക് തീ പടർന്നാൽ വൻ അപകടത്തിന് കാരണമാകും.
തുർക്കിയുടെ ഏജിയൻ, മെഡിറ്ററേനിയൻ തീരത്തുണ്ടായ കാട്ടു തീയിൽ ഇതുവരെ എട്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |