തിരുവനന്തപുരം: പിതൃസ്മരണയിൽ ആയിരങ്ങൾ വീടുകളിൽ ബലിതർപ്പണം നടത്തി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതർപ്പണമുണ്ടായിരുന്നില്ല. എന്നാൽ ബലി തർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾക്ക് ക്ഷേത്രങ്ങളിൽ അവസരമുണ്ടായിരുന്നു.
വീടുകളിൽ ബലി അർപ്പിക്കണമെന്ന് അധികൃതർ നേരത്തേ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളിലും ഇതേ തീരുമാനം അറിയിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചിലയിടങ്ങളിൽ കുറച്ചുപേർ ഒന്നിച്ചുചേർന്നും ബലിതർപ്പണം നടത്തി.
വീടുകളിൽ ബലി തർപ്പണത്തിന് 150 മുതൽ 200 രൂപ വരെയുള്ള കിറ്റുകൾ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ലഭ്യമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഈ കിറ്റുകൾ വൻതോതിലാണ് വിറ്റുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |