തൃശൂര്‍: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഹോക്കി താരം ശ്രീജേഷിന് അഞ്ച് കോടി രൂപ പാരിതോഷികം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചില്ലെങ്കില്‍ ജനങ്ങളെ സഹകരിപ്പിച്ച് ജനകീയ അവാര്‍ഡ് പ്രഖ്യാപനം സംഘടിപ്പിക്കും. മറ്റ് സംസ്ഥാനങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി അവാര്‍ഡ് പ്രഖ്യാപിക്കാത്തത് പിണറായി സര്‍ക്കാരിന്റെ മതരാഷ്ട്രീയം കൊണ്ടാണ്. ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
പ്രധാനമന്ത്രി ചെയ്ത പോലെ ശ്രീജേഷിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊ എന്ന് സംശയമുണ്ട്. ഇസ്രായേലില്‍ മരണപ്പെട്ട ഇടുക്കിയിലെ സൗമ്യയുടെ ഭൗതീക ശരീരത്തോട് മുഖ്യമന്ത്രി മുന്‍പ് അനാദരവ് കാട്ടി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച അതേ മതരാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണോ ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്ന സംശയമുണ്ട്. സി.പി.എമ്മുകാർക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ശ്രീജേഷിനെ അവഗണിക്കുന്നതിന് പിന്നിൽ ഹിഡൻ അജണ്ടയാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |