കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിൽ ഏതെങ്കിലും കുടുംബങ്ങൾക്ക് കാരായ്മ, പാരമ്പര്യാവകാശങ്ങൾ നിലനിൽക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. ദേവസ്വം നിയമനങ്ങളിൽ ജാതി പരിഗണന ഭരണഘടനാ വിരുദ്ധമാണെന്ന 2002ലെ ആദിത്യൻ കേസിലെ സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനങ്ങൾ നടത്തുന്നതെന്നും സി.സി.മുകുന്ദന്റെ ചോദ്യത്തിനുള്ള ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ മറുപടിയിൽ പറയുന്നു. മലയാള ബ്രാഹ്മണൻ പ്രത്യേക വർഗമാണെന്ന് ബോർഡ് ഹൈക്കോടതിയിൽ
നിലപാടെടുത്തതിനെക്കുറിച്ച് സർക്കാരിന് അറിയില്ലെന്നും മന്ത്രി പറഞ്ഞു
സർക്കാർ നിലപാടല്ല
ദേവസ്വം ബോർഡിന്
നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി വിധിയും സർക്കാർ നിർദേശങ്ങളും അവഗണിക്കുകയാണ് ദേവസ്വം ബോർഡ്. ഇക്കുറിയും ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രം നിജപ്പെടുത്തി വിജ്ഞാപനമിറക്കുകയും ഏഴ് അബ്രാഹ്മണരുടെയും അപേക്ഷകൾ
നിരസിക്കുകയും ചെയ്തു. ബോർഡിന്റെ ജാതി വിവേചനത്തിനെതിരായ ഇവരുടെ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |