കോട്ടയം: നടുറോഡിൽ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ചുവച്ച് കച്ചവടം ചെയ്തുവന്ന മധ്യവയസ്കൻ അറസ്റ്റിൽ. പാലാ ഏഴാച്ചേരി താമരമുക്ക് ഭാഗത്ത് എടക്കാട്ട്കുടിയിൽ ബിനു ജോസ് (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പള്ളി കുരിശുപള്ളിക്ക് സമീപത്തുനിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദരാജും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ സംശയം തോന്നി പരിശോധന നടത്തുവേയാണ് ഇലക്ട്രിക് പോസ്റ്റിനു താഴെ മദ്യക്കുപ്പികൾ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്. ഇയാളിൽ നിന്ന് 4 ലിറ്റർ വിദേശമദ്യവും 650 രൂപയും പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ വനിത സി.ഇ.ഒ വിനീതാ വി.നായർ, സി.ഇ.ഒമാരായ ഷെബിൻ ടി. മാർക്കോസ്, സാജിദ് പി.എ, നന്ദു എം.എൻ, അഭിലാഷ് സി.എ, പ്രിവന്റീവ് ഓഫീസർ സി.കണ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |