ഇന്ത്യ അണ്ടർ19 ടീമിനെ ലോകചാമ്പ്യൻമാരാക്കിയ ക്യാപ്ടൻ
ന്യൂഡൽഹി: 2012ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ചാമ്പ്യൻമാരാക്കിയ ക്യാപ്ടൻ ഉൻമുക്ത് ചന്ദ് ഇന്ത്യയിലെ ക്രിക്കറ്ര് മതിയാക്കി. എല്ലാ ഫോർമാറ്രിലുമുള്ള ക്രിക്കറ്രിൽ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ ടിറ്രർ അക്കൗണ്ടിലൂടെ ഇരുപത്തിയെട്ടുകാരനായ ഉൻമുക്ത് വ്യകത്മാക്കി. യു.എസ്.എയിൽ ട്വന്റി-20 ലീഗിൽ കളിക്കാനാണ് ഉൻമുക്തിന്റെ നീക്കം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ രജിസ്റ്രർ ചെയ്തിട്ടുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയില്ല. അതിനാലാണ് ഉൻമുക്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2019ൽ ഉൻമുക്തിന്റെയൊപ്പം അണ്ടർ 19 ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന സമിത് പട്ടേൽ നേരത്തേ തന്നെ അമേരിക്കൻ ട്വന്റി-20 ലീഗിന്റെ ഭാഗമായിരുന്നു,
വലങ്കൈയൻ ബാറ്ര്‌സ്‌മാനും ഓഫ് ബ്രേക്ക് ബൗളറുമായ ഉൻമുക്ത് 2012ലെ അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ പുറത്താകാതെ 111 റൺസ് നേടി മാൻ ഒഫ് ദ മാച്ചായ താരവുമാണ്. ഡൽഹിക്കായി രഞ്ജി അരങ്ങേറ്റത്തിൽ 151 റൺസ് നേടി തിളങ്ങി. പതിനെട്ടാം വയസിൽ ഐ.പി.എൽ ടീമായ ഡൽഹി ഡെയർഡെവിൾസിലും എത്തി. എന്നാൽ ജൂനിയർതലത്തിലെ മികച്ച പ്രകടനം സീനിയർ തലത്തിൽ ഉൻമുക്തിന് പുറത്തെടുക്കാൻ കഴിഞ്ഞില്ല. 2015വരെ ഇന്ത്യ എ ടീമിൽ കളിച്ച ഉൻമുക്തിന്റെ ഫോം 2016 മുതൽ വളരെെ മോശമായി. ഡൽഹി ടീമിൽ നിന്നും അദ്ദേഹം അപ്പോൾ ഭാഗമായിരുന്ന ഐ.പി.ൽ ടീമായ മുംബയ് ഇന്ത്യൻസിൽ നിന്നും തഴഞ്ഞു. ജന്മനാടായ ഡൽഹി വിട്ട് ഉത്തരാഖണ്ഡിനായും രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്.
67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3379 റൺസും 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4505 റൺസും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |