ചെന്നൈ: ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ.
അറസ്റ്റിന് തൊട്ടുമുമ്പ് പൊലീസ് ഉപദ്രവിക്കുന്നുവെന്നാരോപിച്ച് നടി കരയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദളിത് സംവിധായകരെ ബഹിഷ്‌കരിക്കണമെന്നുമാണ് ആഗസ്റ്റ് ഏഴിന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ മീര മിഥുൻ പറഞ്ഞത്.
തുടർന്ന് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/ എസ്.ടി നിയമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം പൊലീസ് കേസെടുക്കുകയായിരുന്നു.
പൊലീസിന് അറസ്റ്റ് ചെയ്യാനാവില്ലെന്ന് വെല്ലുവിളിച്ച് കേരളത്തിലെ നക്ഷത്ര ഹോട്ടലിൽ കഴിഞ്ഞിരുന്ന മീര മിഥുനെ ഇന്നലെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.
'താനേ സേർന്ത കൂട്ടം' ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ച മീരമിഥുൻ തമിഴ് 'ബിഗ്‌ബോസ് 3' ൽ മത്സരാർത്ഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |