അരൂർ: മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്ന കേസിൽ മൂന്ന് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. അരൂർ അങ്കമാലി ലക്ഷം വീട് കോളനിയിൽ സുധീറിനെയാണ് (36) അരൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ മേയ് 15ന് അരൂർ ക്ഷേത്രം കവലയിലെ മൊബൈൽ കടയിലായിരുന്നു മോഷണം. ലോക് ഡൗണിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന കടയുടെ പൂട്ടുകൾ തകർത്ത് അകത്ത് കയറിയാണ് വിലയേറിയ ഫോണുകൾ ഉൾപ്പെടെ കവർന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സുധീർ മോഷണമുതൽ രഹസ്യമായി വിറ്റുവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രദേശവാസിയായ ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |