വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡിന്റെ ഉറവിടം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി ജസിന്ത ആർഡേൻ. കഴിഞ്ഞ ദിവസം ഓക്ലൻഡ് സ്വദേശിയ്ക്കാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്.
പരിശോധനയിൽ ആസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി. സിഡ്നിയിൽ നിന്നും ആഗസ്റ്റ് 7ന് എത്തിയ അന്ന് മുതൽ രോഗി ക്വാറന്റൈനിലാണ്.
ഉറവിടം കണ്ടെത്താനായതോടെ വൈറസ് വ്യാപനം തടയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിച്ചെന്ന് ജസിന്ത പറഞ്ഞു. പതിനൊന്ന് കേസുകൾ ഒറ്റ രാത്രി കൊണ്ടാണ് 21 ആയി ഉയർന്നത്. കൊവിഡ് സീറോ സ്ട്രാറ്റജിയാണ് ന്യൂസിലൻഡ് പിന്തുടരുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |