ന്യൂഡൽഹി: പഞ്ചാബിൽ സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് പത്തംഗ നയരൂപീകരണ സമിതിയുണ്ടാക്കി. മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത്‌സിംഗ് സിദ്ദുവും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് തീരുമാനം. സർക്കാർ പാർട്ടി ഏകോപന ശ്രമങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 11മുതൽ രണ്ടുവരെ മന്ത്രിമാർ പാർട്ടി ഓഫീസിൽ പൊതുജനങ്ങളുമായും നേതാക്കളുമായും സംവദിക്കും.
മുഖ്യമന്ത്രി അമരീന്ദർ സിംഗ് അദ്ധ്യക്ഷനായുള്ള സമിതിയിൽ നവ്ജോത് സിംഗ് സിദ്ദു, മന്ത്രിമാരായ ബ്രാം മൊഹിന്ദ്ര, മൻപ്രീത് സിംഗ് ബാദൽ, അരുണാ ചൗധരി, പാർട്ടി വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സുഖ്‌വിന്ദർ സിംഗ് ഡാനി, സംഗത് സിംഗ് ഗിൽസിയാൻ, അരുൺ ഗോയൽ, പർഗത് സിംഗ് എന്നിവർ അംഗങ്ങളാകും. സർക്കാരിന്റെ വിവിധ പദ്ധതികളും പരിപാടികളും സമിതി ചർച്ച ചെയ്താണ് നടപ്പാക്കുക. എല്ലാ ആഴ്ചയും യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |