ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നടപടിക്ക് വിധേയനായ ആലപ്പുഴ മുൻനഗരസഭ ചെയർമാനും കൗൺസിലറുമായ ഇല്ലിക്കൽ കുഞ്ഞുമോൻ ഗുരുതരമായ ആരോപണവുമായി രംഗത്ത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്‌മാനെ പരാജയപ്പെടുത്താൻ കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടയിലെ റിസോർട്ടിൽ ജില്ലയിലെ പ്രധാനനേതാക്കളുടെ യോഗം ചേർന്നിരുന്നതായും യോഗത്തിൽ എം.ലിജുവും പങ്കെടുത്തിരുന്നതായും കുഞ്ഞുമോൻ ആരോപിച്ചു. സംസ്ഥാനത്തെ 19 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രം പരാജയപ്പെടാനുള്ള കാരണം ഇതായിരുന്നു. ഉന്നത നേതാവിന്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നാലെ വെളിപ്പെടുത്തുമെന്നും കുഞ്ഞുമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |