കൊച്ചി: ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന് സമീപം യുവാവ് മരിച്ച സംഭവം കൊലപാതമാണെന്ന് തെളിഞ്ഞു. തെക്കുംഭാഗം ചിത്രാ നഗർ മൂർക്കാട് വീട്ടിൽ മനോജ്(40)നെയാണ് ഇക്കഴിഞ്ഞ ആറാം തീയതി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇരുമ്പനം സ്വദേശി വിഷ്ണു.ടി.അശോകനാണ് അറസ്റ്റിലായത്.
പൊലിസ് പറയുന്നതിങ്ങനെ മനോജും വിഷ്ണുവും സുഹൃത്തുക്കളാണ്. വിഷ്ണു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സമീപമുണ്ടായിരുന്ന മനോജ് അസഭ്യം പറഞ്ഞു. ഇത് മറുതലയ്ക്കലുള്ളയാൾ കേട്ടതോടെ വിഷ്ണു മനോജിനു നേരെ കയർത്തു. ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിലെത്തിയതിനിടെ വിഷ്്ണു മനോജിന്റെ കഴുത്തിന് താഴെയും ചെവിയുടെ പിന്നിലും ഇടിച്ചു. കഴുത്തിലേറ്റ ഇടിയുടെ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവം നടന്നതിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും സമീപത്തെ തട്ടുകടയിലുണ്ടായിരുന്നവരുടെ മൊഴിയും പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി. ഇൻസ്പെക്ടർ കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |