ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഡീലർഷിപ്പുകൾ നൽകുന്ന ഡിസ്‌കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തുകയും പാലിക്കാത്തവർക്കുമേൽ നടപടിയെടുക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാരുതി സുസുക്കിക്കുമേൽ 200 കോടി പിഴചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ).
ആരോപണങ്ങളെ തുടർന്ന് 2019ലാണ് സി.സി.ഐ അന്വേഷണം തുടങ്ങിയത്. നിഷ്‌കർഷിച്ചതിലധികം ഡിസ്കൗണ്ട് ഉപഭോക്താക്കൾക്ക് നൽകേണ്ടെന്നും ഓഫറുകളുടെ കാലാവധി നീട്ടരുതെന്നും ഡീലർഷിപ്പുകളോട് മാരുതി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. നിർദേശം പാലിക്കാത്ത ഡീലേഴ്‌സിനുമേലും ജീവനക്കാർക്കുമേലും മാരുതി പിഴ ചുമത്തിയെന്നും സി.സി.ഐ കണ്ടെത്തി. മാരുതിയുടെ നടപടി, ഡീലേഴ്‌സിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഉപഭോക്താക്കൾക്ക് അർഹമായ വിലക്കുറവ് നഷ്‌ടമായെന്നും സി.സി.ഐ വിലയിരുത്തി.
ആരോപണം മാരുതി നിഷേധിച്ചെങ്കിലും ഡിസ്‌കൗണ്ട് പോളിസി സംബന്ധിച്ച് ഡീലേഴ്‌സിന് അയച്ച ഇ-മെയിലുകൾ തിരിച്ചടിയായി. 60 ദിവസത്തിനകം പിഴയടക്കയ്ക്കണമെന്നാണ് സി.സി.ഐയുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |