ആലുവ: വിവാഹത്തലേന്ന് കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. എടത്തല കണിയാംവേലി നാദിർഷ (29) യാണ് ആലുവ പൊലിസിന്റെ പിടിയിലായത്.
കേസിൽ രണ്ടാം പ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു. ജിതിൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ജൂലായിലാണ് സംഭവം. കീഴ്മാട് മുള്ളൻകുഴിയിലുള്ള കല്യാണ വീട്ടിലാണ് സംഘർഷത്തിന് തുടക്കം. വീട്ടുകാർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും വഴിയിൽ വച്ച് യുവാവിനെ രണ്ടു പേരും ചേർന്ന് കുത്തുകയായിരുന്നു. ബിജുവിനെ തൊട്ടടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഴിവിലായിരുന്ന നാദിർഷയെ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് നിന്നാണ് പിടികൂടിയത്.
ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ മാരായ ശ്രീകുമാർ, ഇക്ബാൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, അമീർ, ഹാരീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |