SignIn
Kerala Kaumudi Online
Friday, 26 April 2024 11.40 AM IST

ഉപജീവനം ഉടക്കാതെ ഊന്നിവലകൾ

unnivalakutty
വേമ്പനാട്ട് കായലിൽ പൂച്ചാക്കൽ ഭാഗത്തുള്ള ഊന്നിവലക്കുറ്റികൾ

# കളംവിട്ട് മത്സ്യത്തൊഴിലാളികൾ

പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ ഊന്നിവല കെട്ടി ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യലഭ്യത കുറഞ്ഞതോടെ കളം വിടുന്നു. ഇടവേളകളില്ലാതെ മത്സ്യബന്ധനം നടത്തിയിരുന്ന ഊന്നിവല സമ്പ്രദായം തണ്ണീർമുക്കം ബണ്ട് വന്നതോടെയാണ് പ്രതിസന്ധിയിലായത്.

ഡിസംബർ മുതൽ ജൂൺ പകുതി വരെ ഷട്ടർ അടച്ചിടുന്നതോടെ മത്സ്യത്തൊഴിലാളികൾ വറുതിയിലാകും. കുട്ടനാടൻ നെൽപ്പാടങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഷട്ടർ താഴ്ത്തുന്നത്. ഇതോടെ കായലിലെ ഒഴുക്ക് നിലച്ച് വേലിയേറ്റവും ഇറക്കവും ഇല്ലാതാകും.

പക്കവും ഇറക്കവും നോക്കിയാണ് തൊഴിലാളികൾ ഊന്നിയിൽ വല കെട്ടുന്നത്. മാറിമറിഞ്ഞുവരുന്ന പക്കം മനസിലാക്കി വേണം വാലുവല കെട്ടാൻ. എങ്കിലേ മത്സ്യം ലഭിക്കൂ. തെള്ളി ചെമ്മീനാണ് പ്രധാനമായും ലഭിക്കുന്നത്.

രണ്ട് ലിങ്ക്സ് അകലത്തിൽ രണ്ട് നിലക്കുറ്റികളും ഓരോ വശത്തും മൂന്ന് സപ്പോർട്ട് കുറ്റികളുമാണ് ഊന്നിക്ക് വേണ്ടത്. ഇതിന് നല്ല പൊക്കവും വണ്ണവുമുള്ള അടക്കാമരങ്ങളാണ് ഉപയോഗിക്കുന്നത്. വലയും വള്ളവും എല്ലാംകൂടിയാകുമ്പോൾ ഒരു ലക്ഷം രൂപ ചെലവാകും. മത്സ്യലഭ്യത കുറഞ്ഞ് ഉപജീവനം പ്രതിസന്ധിയിലായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മറ്റ് തൊഴിൽ മേഖലകളിലേയ്ക്ക് ചേക്കേറുകയാണ്.

കരം അടച്ച് മത്സ്യബന്ധനം

ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ നൂറ് രൂപ കരം അടച്ചാണ് മത്സ്യബന്ധനം. പാരമ്പര്യമായുള്ള ഊന്നികൾക്ക് മാത്രമേ ലൈസൻസ് പുതുക്കുന്നുള്ളു. മത്സ്യബന്ധനം ലാഭകരമല്ലാത്തതിനാൽ ലൈസൻസ് പുതുക്കാത്തവരുമുണ്ട്. ദേശീയ ജലപാതയ്ക്കുവേണ്ടി, മത്സ്യക്കോള് കിട്ടിയിരുന്ന ധാരാളം ഊന്നികൾ ഊരി മാറ്റേണ്ടിയും വന്നിട്ടുണ്ട്.

ചെലവ്

മരം കായലിൽ തറയ്ക്കുന്നതിന്: 50,000 രൂപ

വാലുവലയ്ക്: 30,000

ചെറിയ വള്ളത്തിന്: 20,000

മത്സ്യസമ്പത്തിന് ഭീഷണി

1. കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നുള്ള കീടനാശിനി

2. ഹൗസ് ബോട്ടുകളിൽ നിന്നുള്ള ജൈവ മാലിന്യം

3. പ്ളാസ്റ്റിക്,​ രാസമാലിന്യങ്ങൾ

4. പാലങ്ങളുടെ നിർമ്മാണ അവശിഷ്ടങ്ങൾ

5. അനധികൃത മത്സ്യബന്ധനം

അന്യമാകുന്നവ

# ഊന്നിവല

# ചീനവല

# ഉണ്ടവല

# കോരുവല
# നീട്ടുവല

"

പാരമ്പര്യമായി ഊന്നിവല കെട്ടി മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്നതാണ്. ഇപ്പോൾ രണ്ടുപേർ രാപ്പകലില്ലാതെ അദ്ധ്വാനിച്ചാൽ അഞ്ഞൂറ് രൂപയുടെ മത്സ്യം പോലും കിട്ടുന്നില്ല.

അരവിന്ദാക്ഷൻ,​ മത്സ്യത്തൊഴിലാളി

മാക്കേകടവ്

"

കായലും മറ്റ് ഉൾനാടൻ ജലാശയങ്ങളും മാലിന്യ മുക്തമാക്കി സംരക്ഷിച്ചില്ലെങ്കിൽ മത്സ്യസമ്പത്ത് നശിക്കും. സർക്കാർ തലത്തിൽ നടപടി ആവശ്യമാണ്.

എൻ.പി. പ്രദീപ്, പ്രസിഡന്റ്

മത്സ്യത്തൊഴിലാളി കോൺഗ്രസ്,​ തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.