കൊല്ലം: അൻപത് കുപ്പികളിലാക്കി 31 ലിറ്റർ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് പിടികൂടി. കരുനാഗപ്പള്ളി, ആലുംപീടിക, പട്ടശേരിൽ ജംഗ്ഷന് സമീപം രേഷ്മ ഭവനത്തിൽ സജീവാണ് (40) പിടിയിലായത്. മൊബൈലിൽ വിളിക്കുന്ന ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുകയും അവധി ദിനങ്ങളിൽ ഇരട്ടി വിലയ്ക്ക് മദ്യം വിൽക്കുകയും ചെയ്യുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ, പ്രിവന്റീവ് ഓഫീസർമാരായ പി.എൽ. വിജിലാൽ, കെ.വി. എബിമോൻ, സി.ഇ.ഒമാരായ എസ്. സുധീർ ബാബു, രജിത് കെ. പിള്ള, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്. 'ഓപ്പറേഷൻ ബൾക്" എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു പിടിയിലായ യുവാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |