കായംകുളം : മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ കായംകുളം പൊഴിയിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ശക്തമായ തിരയിൽപ്പെട്ട് തകരുന്നത് പതിവ് സംഭവമായതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായി. കഴിഞ്ഞ മാസവും ഇവിടെ വള്ളം തകർന്നെങ്കിലും തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഈ ഞെട്ടലിൽ നിന്ന് മോചിതരാകും മുമ്പാണ് ഇന്നലെ നാലു പേർ മരിച്ച ദുരന്തമുണ്ടായത്.
ഇവിടെ വള്ളം മറിഞ്ഞ് ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. സുനാമി ശക്തമായി ആഞ്ഞടിച്ച ഈ മേഖലയിൽ അപകടങ്ങൾ പതിവായതു സംബന്ധിച്ച് പഠനം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സുനാമിയ്ക്ക് ശേഷം ശക്മായ കടൽക്ഷോഭമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇത് തടയുന്നതിന് ചെറിയ പുലിമുട്ടുകളും വൻഭിത്തികളും നിർമ്മിച്ചിരുന്നു.
ഇന്നലത്തെ അപകടത്തിൽ പരിക്കേറ്റ് കായംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലുപേരെ മന്ത്രിമാരായ സജി ചെറിയാനും, പി. പ്രസാദും സന്ദർശിച്ചു. അഴീക്കലിൽ രമേശ് ചെന്നിത്തല എം.എൽ.എയും നിയുക്ത ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദും സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |